വരൾച്ചയുടെ അവസാനം
41 പിന്നെ ഏലീയാവ് ആഹാബിനോട്: "നീ ചെന്നു ഭക്ഷിച്ചു പാനം ചെയ്യുക; വലിയ മഴയുടെ മുഴക്കം ഉണ്ട്" എന്നു പറഞ്ഞു.
42 ആഹാബ് ഭക്ഷിച്ചു പാനം ചെയ്യേണ്ടതിനു പോയി. ഏലീയാവോ കർമ്മേൽ പർവ്വതത്തിന്റെ മുകളിൽ കയറി മുഖം തന്റെ മുഴങ്കാലുകളുടെ നടുവിൽ വച്ചു കുനിഞ്ഞിരുന്നു.
43 അവൻ തന്റെ ബാല്യക്കാരനോട്: "നീ ചെന്നു കടലിനു നേരെ നോക്കുക" എന്നു പറഞ്ഞു.
അവൻ ചെന്നു നോക്കീട്ട്: "ഒന്നും ഇല്ല" എന്നു പറഞ്ഞു.
അതിന് അവൻ: "വീണ്ടും ചെല്ലുക" എന്നു ഏഴു പ്രാവശ്യം പറഞ്ഞു. 44 ഏഴാം പ്രാവശ്യമോ അവൻ: "ഇതാ, കടലിൽനിന്ന് ഒരു മനുഷ്യന്റെ കൈപോലെ ഒരു ചെറിയ മേഘം പൊങ്ങുന്നു" എന്നു പറഞ്ഞു.
അതിന് അവൻ: "നീ ചെന്നു മഴ നിന്നെ തടഞ്ഞു നിർത്താതിരിക്കേണ്ടതിനു രഥം പൂട്ടി ഇറങ്ങിപ്പോകാൻ ആഹാബിനോട് പറയുക" എന്നു പറഞ്ഞു.
45 ഉടനെ ആകാശം മേഘങ്ങൾ കൊണ്ടു കറുത്തു വന്മഴ പെയ്തു. ആഹാബ് രഥം കയറി യിസ്രായേലിലേക്കു പോയി. 46 എന്നാൽ യഹോവയുടെ കൈ ഏലീയാവിന്മേൽ വന്നു; അവൻ അര മുറുക്കി യിസ്രായേലിൽ എത്തുംവരെ ആഹാബിനു മുമ്പായി ഓടി.