ഹന്നായുടെ പ്രാർത്ഥന
1 അതിനുശേഷം ഹന്നാ ഇങ്ങനെ പ്രാർത്ഥിച്ചു:
"എന്റെ ഹൃദയം യഹോവയിൽ ആനന്ദിക്കുന്നു;
എന്റെ കൊമ്പ്2:1 കൊമ്പ് ശക്തി യഹോവയാൽ ഉയര്ന്നിരിക്കുന്നു;
അങ്ങേയുടെ രക്ഷയിൽ ഞാൻ സന്തോഷിക്കുന്നതുകൊണ്ട്;
ഞാൻ എന്റെ വായ് ശത്രുക്കളുടെ നേരെ വിശാലമാക്കുന്നു;
2 യഹോവയെപ്പോലെ പരിശുദ്ധൻ ഇല്ല;
അങ്ങല്ലാതെ മറ്റാരുമില്ലല്ലോ;
നമ്മുടെ ദൈവത്തെപ്പോലെ ഒരു പാറയും2:2 പാറ - ഉറപ്പോടെ നമുക്കു ആശ്രയിക്കാവുന്ന സങ്കേതം ഇല്ല.
3 അഹങ്കാരത്തോടെ ഇനി സംസാരിക്കരുത്;
നിങ്ങളുടെ വായിൽനിന്ന് ഡംഭമുള്ള വാക്കുകൾ പുറപ്പെടരുത്.
യഹോവ സർവ്വജ്ഞാനമുള്ള ദൈവം;
അവിടുന്ന് പ്രവൃത്തികളെ തൂക്കിനോക്കുന്നു.
4 വീരന്മാരുടെ വില്ലു ഒടിഞ്ഞുപോകുന്നു;
ബലഹീനർ ശക്തി പ്രാപിക്കുന്നു.
5 മുൻകാലത്ത് സമ്പന്നരായിരുന്നവർ
ഇപ്പോൾ ആഹാരത്തിനായി കൂലിക്കു നില്ക്കുന്നു;
വിശന്നവർ വിശ്രമം പ്രാപിക്കുന്നു;
മച്ചി2:5 മച്ചി - പ്രസവിക്കാൻ കഴിയാത്ത സ്ത്രീ ഏഴു പ്രസവിക്കുന്നു;
അനേകം മക്കൾ ഉള്ളവൾക്കു
ആരും ആശ്രയമില്ലാതാകുന്നു.
6 യഹോവ ജീവൻ എടുക്കുകയും ജീവൻ കൊടുക്കുകയും ചെയ്യുന്നു;
പാതാളത്തിൽ ഇറക്കുകയും അവിടെനിന്ന് തിരികെ കയറ്റുകയും ചെയ്യുന്നു.
7 യഹോവ ദാരിദ്ര്യവും സമ്പത്തും നല്കുന്നു;
അവിടുന്ന് താഴ്ത്തുകയും ഉയർത്തുകയും ചെയ്യുന്നു.
8 യഹോവ ദരിദ്രനെ പൊടിയിൽനിന്നു ഉയർത്തുന്നു;
അഗതിയെ കുപ്പയിൽനിന്ന്2:8 കുപ്പ - ചപ്പു ചവറുകൾ എഴുന്നേല്പിക്കുന്നു;
പ്രഭുക്കന്മാരോടുകൂടെ ഇരുത്തുവാനും
മഹത്വ സിംഹാസനം അവകാശമായി നല്കുവാനും തന്നെ.
ഭൂമിയുടെ അടിസ്ഥാനങ്ങൾ യഹോവയ്ക്കുള്ളവ;
ഭൂമണ്ഡലത്തെ അവയുടെമേൽ ഉറപ്പിച്ചിരിക്കുന്നു.
9 തന്റെ വിശുദ്ധന്മാരുടെ കാലുകളെ യഹോവ കാക്കുന്നു;
ദുഷ്ടന്മാർ അന്ധകാരത്തിൽ നിശബ്ദരാകുന്നു;
സ്വന്തശക്തിയാൽ ആരും ജയിക്കുകയില്ല.
10 യഹോവയോടു എതിർക്കുന്നവൻ തകർന്നുപോകുന്നു;
അവിടുന്ന് ആകാശത്തുനിന്നു അവരുടെ മേൽ ഇടി വെട്ടിക്കുന്നു.
യഹോവ ഭൂമിയെ മുഴുവൻ വിധിക്കുന്നു;
തന്റെ രാജാവിന് ശക്തി കൊടുക്കുന്നു;
തന്റെ അഭിഷിക്തന്റെ ശിരസ്സ് ഉയർത്തുന്നു."