മൂപ്പന്മാരെ ആദരിക്കുക
17 നന്നായി ഭരിക്കുന്ന മൂപ്പന്മാരെ, പ്രത്യേകാൽ വചനത്തിലും ഉപദേശത്തിലും അദ്ധ്വാനിക്കുന്നവരെ തന്നെ, ഇരട്ടി മാനത്തിന് യോഗ്യരായി പരിഗണിക്കുക. 18 എന്തെന്നാൽ "മെതിക്കുന്ന കാളയ്ക്ക് മുഖക്കൊട്ട കെട്ടരുത്" എന്നും; "വേലക്കാരൻ തന്റെ കൂലിക്ക് യോഗ്യൻ" എന്നും തിരുവെഴുത്ത് പറയുന്നുവല്ലോ.