17 ‘അന്ത്യകാലത്ത് ഞാൻ സകലജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും;
നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും;
നിങ്ങളുടെ യൗവനക്കാർ ദർശനങ്ങൾ ദർശിക്കും;
നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും.
18 എന്റെ ദാസന്മാരുടെമേലും ദാസിമാരുടെമേലും കൂടെ
ഞാൻ ആ നാളുകളിൽ എന്റെ ആത്മാവിനെ പകരും;
അവരും പ്രവചിക്കും.
19 ഞാൻ മീതെ ആകാശത്തിൽ അത്ഭുതങ്ങളും
താഴെ ഭൂമിയിൽ അടയാളങ്ങളും കാണിക്കും;
രക്തവും തീയും പുകയാവിയും തന്നെ.
20 കർത്താവിന്റെ വലുതും പ്രസിദ്ധവുമായ നാൾ വരുംമുമ്പെ
സൂര്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറിപ്പോകും.
21 എന്നാൽ കർത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരും രക്ഷിക്കപ്പെടും’
എന്നു ദൈവം അരുളിച്ചെയ്യുന്നു.