3 ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു.
4 20:4 പുറപ്പാടു 34:17; ലേവ്യപുസ്തകം 19:4; 26:1; ആവർത്തനപുസ്തകം 4:15-18; 27:15 ഒരു വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു. 5 20:5 പുറപ്പാടു 34:6,7; സംഖ്യാപുസ്തകം 14:18; ആവർത്തനപുസ്തകം 7:9,10അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേൽ സന്ദർശിക്കയും 6 എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറ വരെ ദയ കാണിക്കയും ചെയ്യുന്നു.
7 20:7 ലേവ്യപുസ്തകം 19:12 നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല.
8 20:8 പുറപ്പാടു 16:23-30; 31:12-14 ശബ്ബത്ത് നാളിനെ ശുദ്ധീകരിപ്പാൻ ഓർക്ക. 9 20:9 പുറപ്പാടു 23:12; 31:15; 34:21; 35:2; ലേവ്യപുസ്തകം 23:3ആറു ദിവസം അദ്ധ്വാനിച്ചു നിന്റെ വേല ഒക്കെയും ചെയ്ക. 10 ഏഴാം ദിവസം നിന്റെ ദൈവമായ യഹോവയുടെ ശബ്ബത്ത് ആകുന്നു; അന്നു നീയും നിന്റെ പുത്രനും പുത്രിയും നിന്റെ വേലക്കാരനും വേലക്കാരത്തിയും നിന്റെ കന്നുകാലികളും നിന്റെ പടിവാതിൽക്കകത്തുള്ള പരദേശിയും ഒരു വേലയും ചെയ്യരുതു. 11 20:11 ഉല്പത്തി 2:1-3; പുറപ്പാടു 31:17ആറു ദിവസംകൊണ്ടു യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെയും ഉണ്ടാക്കി, ഏഴാം ദിവസം സ്വസ്ഥമായിരുന്നു; അതുകൊണ്ടു യഹോവ ശബ്ബത്തുനാളിനെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചിരിക്കുന്നു.
12 20:12 a: ആവർത്തനപുസ്തകം 27:16; മത്തായി 15:4; 19:19; മർക്കൊസ് 7:10; 10:19; ലൂക്കൊസ് 18:20; എഫെസ്യർ 6:2; b: എഫെസ്യർ 6:3 നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നിനക്കു ദീർഘായുസ്സുണ്ടാകുവാൻ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക.
13 20:13 ഉല്പത്തി 9:6; ലേവ്യപുസ്തകം 24:17; മത്തായി 5:21; 19:18; മർക്കൊസ് 10:19; ലൂക്കൊസ് 18:20; റോമർ 13:9; യാക്കോബ് 2:11 കൊല ചെയ്യരുതു.
14 20:14 ലേവ്യപുസ്തകം 20:10; മത്തായി 5:27; 19:18; മർക്കൊസ് 10:19; ലൂക്കൊസ് 18:20; റോമർ 13:9; യാക്കോബ് 2:11 വ്യഭിചാരം ചെയ്യരുതു.
15 20:15 ലേവ്യപുസ്തകം 19:11; മത്തായി 19:18; മർക്കൊസ് 10:19; ലൂക്കൊസ് 18:20; റോമർ 13:9 മോഷ്ടിക്കരുതു.
16 20:16 പുറപ്പാടു 23:1; മത്തായി 19:18; മർക്കൊസ് 10:19; ലൂക്കൊസ് 18:20 കൂട്ടുകാരന്റെ നേരെ കള്ളസ്സാക്ഷ്യം പറയരുതു.
17 20:17 റോമർ 7:7; 13:9 കൂട്ടുകാരന്റെ ഭവനത്തെ മോഹിക്കരുതു; കൂട്ടുകാരന്റെ ഭാര്യയെയും അവന്റെ ദാസനെയും ദാസിയെയും അവന്റെ കാളയെയും കഴുതയെയും കൂട്ടുകാരനുള്ള യാതൊന്നിനെയും മോഹിക്കരുതു.