പത്രോസിന്റെ പുനഃസ്ഥാപനം
15 പ്രഭാതഭക്ഷണത്തിനുശേഷം യേശു ശിമോൻ പത്രോസിനോട്, "യോഹന്നാന്റെ മകനായ ശിമോനേ, ഇവരെക്കാൾ അധികം നീ എന്നെ സ്നേഹിക്കുന്നോ?" എന്നു ചോദിച്ചു.
"ഉവ്വ്, കർത്താവേ, എനിക്ക് അങ്ങയോട് ഇഷ്ടമുണ്ടെന്ന് അങ്ങ് അറിയുന്നല്ലോ?" പത്രോസ് പറഞ്ഞു.
"എന്റെ കുഞ്ഞാടുകളെ മേയിക്കുക," യേശു പറഞ്ഞു.
16 യേശു വീണ്ടും, "യോഹന്നാന്റെ മകനായ ശിമോനേ, നീ എന്നെ സ്നേഹിക്കുന്നോ?" എന്നു ചോദിച്ചു.
അതിന് അയാൾ, "ഉവ്വ്, കർത്താവേ, എനിക്ക് അങ്ങയോട് ഇഷ്ടമുണ്ടെന്ന് അവിടന്ന് അറിയുന്നല്ലോ?" എന്ന് ഉത്തരം പറഞ്ഞു.
"എന്റെ ആടുകളെ പരിപാലിക്കുക," യേശു പറഞ്ഞു.
17 മൂന്നാംതവണയും യേശു, "യോഹന്നാന്റെ മകനായ ശിമോനെ, നിനക്ക് എന്നോട് ഇഷ്ടമുണ്ടോ?" എന്നു ചോദിച്ചു.
"നിനക്ക് എന്നോട് ഇഷ്ടമുണ്ടോ?" എന്ന് യേശു മൂന്നാമതും ചോദിക്കയാൽ പത്രോസ് ദുഃഖിതനായി ഇങ്ങനെ മറുപടി പറഞ്ഞു: "കർത്താവേ, അവിടന്ന് എല്ലാം അറിയുന്നു; എനിക്ക് അങ്ങയോട് ഇഷ്ടമുണ്ടെന്നും അങ്ങ് അറിയുന്നു."
അപ്പോൾ യേശു പത്രോസിനോട്, "എന്റെ ആടുകളെ മേയിക്കുക" എന്നു പറഞ്ഞശേഷം ഇങ്ങനെ തുടർന്നു,