ശിഷ്യത്വത്തിന്റെ വില
57 അവർ വഴിയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു മനുഷ്യൻ അദ്ദേഹത്തോട്, "അങ്ങ് എവിടെ പോയാലും ഞാൻ അങ്ങയെ അനുഗമിക്കാം" എന്നു പറഞ്ഞു.
58 അതിന് യേശു, "കുറുനരികൾക്കു മാളങ്ങളും ആകാശത്തിലെ പക്ഷികൾക്കു കൂടുകളും ഉണ്ട്, എന്നാൽ മനുഷ്യപുത്രനോ തലചായ്ക്കാൻ ഇടമില്ല" എന്നു മറുപടി പറഞ്ഞു.
59 അദ്ദേഹം മറ്റൊരു വ്യക്തിയോട്, "എന്നെ അനുഗമിക്കുക" എന്നു പറഞ്ഞു.
എന്നാൽ അയാൾ, "കർത്താവേ, ഞാൻ ആദ്യം പോയി എന്റെ പിതാവിന്റെ ശവസംസ്കാരം നടത്താൻ അനുവദിച്ചാലും!" എന്നപേക്ഷിച്ചു.
60 എന്നാൽ യേശു അയാളോട്, "മരിച്ചവർ അവരവരുടെ മരിച്ചവരെ സംസ്കരിക്കട്ടെ; നീയോ പോയി ദൈവരാജ്യം വിളംബരംചെയ്യുക" എന്നു പറഞ്ഞു.
61 വേറൊരാൾ, "കർത്താവേ, ഞാൻ അങ്ങയെ അനുഗമിക്കാം; എന്നാൽ, ഞാൻ ഒന്നാമത് എന്റെ കുടുംബാംഗങ്ങളോടു യാത്രപറയാൻ അനുവദിക്കേണം" എന്നു പറഞ്ഞു.
62 യേശു മറുപടിയായി, "കലപ്പയ്ക്കു കൈവെച്ചശേഷം പിറകോട്ടു നോക്കുന്നവരാരും ദൈവരാജ്യത്തിനു യോഗ്യരല്ല" എന്നു പറഞ്ഞു.