14 "നിങ്ങൾ കേട്ടുകൊണ്ടേയിരിക്കും, എന്നാൽ ഒരുവിധത്തിലും ഗ്രഹിക്കയില്ലതാനും;
കണ്ടുകൊണ്ടേയിരിക്കും, എന്നാൽ ഒരുവിധത്തിലും മനസ്സിലാക്കുകയില്ലതാനും;
ഈ ജനത്തിന്റെ ഹൃദയം മങ്ങിപ്പോയിരിക്കുന്നു;
അവരുടെ ചെവി കേൾവിനിമിത്തം ഭാരമായിരിക്കുന്നു;
അവരുടെ കണ്ണ് അവർ അടച്ചിരിക്കുന്നു;
അവർ കണ്ണ് കാണാതെയും ചെവി കേൾക്കാതെയും ഹൃദയംകൊണ്ട് ഗ്രഹിക്കാതെയും
ഞാൻ അവരെ രൂപാന്തരപ്പെടുത്താതെയും
സൗഖ്യമാക്കാതെയും ഇരിക്കേണ്ടതിനുതന്നെ"
15 എന്നിങ്ങനെ യെശയ്യാവു പറഞ്ഞ പ്രവചനത്തിന് അവരിൽ നിവൃത്തിവരുന്നു.