Publicidade

Sofonias 2

അനുതാപത്തിനായി യെഹൂദയെ ആഹ്വാനംചെയ്യുന്നു

1 ലജ്ജയില്ലാത്ത ജനതയേ,

വിധി നടപ്പാക്കുന്നതിന് മുമ്പ്,

ദിവസം പതിർപോലെ പാറിപ്പോകുന്നതിന് മുമ്പ്,

യഹോവയുടെ ഉഗ്രകോപം നിങ്ങളുടെമേൽ വരുന്നതിന് മുമ്പ്,

2 യഹോവയുടെ കോപദിവസം നിങ്ങളുടെമേൽ വരുന്നതിന് മുമ്പ്,

കൂടിവരുവിൻ; അതേ, കൂടിവരുവിൻ!

3 യഹോവയുടെ ന്യായം പ്രവർത്തിക്കുന്നവരായി

ഭൂമിയിൽ സൗമ്യതയുള്ളവരായ സകലരുമേ,

അവനെ അന്വേഷിക്കുവിൻ;

നീതി അന്വേഷിക്കുവിൻ;

സൗമ്യത അന്വേഷിക്കുവിൻ;

ഒരുപക്ഷെ നിങ്ങൾക്ക് യഹോവയുടെ കോപദിവസത്തിൽ

മറഞ്ഞിരിക്കാൻ സാധിക്കും.

4 ഗസ്സാ നിർജ്ജനമാകും;

അസ്കലോൻ ശൂന്യമായിത്തീരും;

അസ്തോദിനെ അവർ മദ്ധ്യാഹ്നത്തിൽ നീക്കിക്കളയും;

എക്രോന് നിർമ്മൂലനാശം വരും.

5 സമുദ്രതീരനിവാസികളായ ക്രേത്യജനതയ്ക്ക് അയ്യോ കഷ്ടം!

ഫെലിസ്ത്യദേശമായ കനാനേ,

യഹോവയുടെ വചനം നിങ്ങൾക്ക് വിരോധമായിരിക്കുന്നു;

നിനക്ക് നിവാസികൾ ആരും ഇല്ലാതെയാകുംവിധം

ഞാൻ നിന്നെ നശിപ്പിക്കും.

6 സമുദ്രതീരം ഇടയന്മാർക്ക് കുടിലുകളും

ആട്ടിൻകൂട്ടങ്ങൾക്ക് തൊഴുത്തുകളും

ഉള്ള പുല്പുറങ്ങളായിത്തീരും.

7 തീരപ്രദേശം യെഹൂദാഗൃഹത്തിന്‍റെ ശേഷിപ്പിന് ആകും;

അവിടെ അവർ ആടുകളെ മേയ്ക്കും;

അസ്കലോന്‍റെ വീടുകളിൽ അവർ വൈകുന്നേരത്ത് കിടന്നുറങ്ങും;

അവരുടെ ദൈവമായ യഹോവ അവരെ സന്ദർശിച്ച്

അവരുടെ സ്ഥിതി മാറ്റുമല്ലോ.

8 മോവാബിന്‍റെ ധിക്കാരവും

അമ്മോന്യർ എന്‍റെ ജനത്തെ നിന്ദിച്ച്

അവരുടെ ദേശത്തിന് വിരോധമായി

പറഞ്ഞ ശകാരങ്ങളും ഞാൻ കേട്ടിരിക്കുന്നു.

9 അതുകൊണ്ട് യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്തു:

എന്നാണ, മോവാബ് സൊദോമിനെപ്പോലെയും

അമ്മോന്യർ ഗൊമോറയെപ്പോലെയും

മുൾപ്പടർപ്പുകളും ഉപ്പുകുഴികളും പോലെ

ശാശ്വതശൂന്യം ആയിത്തീരും;

എന്‍റെ ജനത്തിൽ ശേഷിച്ചവർ അവരെ കവർച്ച ചെയ്യും;

എന്‍റെ ജനത്തിൽ ശേഷിച്ചിരിക്കുന്നവർ

അവരുടെ ദേശത്തെ അവകാശമാക്കും.

10 ഇത് അവരുടെ അഹങ്കാരംനിമിത്തം അവർക്ക് ഭവിക്കും;

അവർ സൈന്യങ്ങളുടെ യഹോവയുടെ ജനത്തോട് നിന്ദയും വമ്പും കാട്ടിയിരിക്കുന്നുവല്ലോ.

11 അപ്പോൾ അവർ യഹോവയെ ഭയപ്പെടും;

കാരണം അവൻ ഭൂമിയിലെ സകലദേവന്മാരെയും ക്ഷയിപ്പിക്കും;

ജനതകളുടെ സകലദ്വീപുകളും

അതത് സ്ഥലത്തുനിന്ന് അവനെ നമസ്കരിക്കും;

12 നിങ്ങളോ കൂശ്യരേ,

എന്‍റെ വാളിനിരയാകും!

13 അവൻ വടക്കോട്ട് കൈ നീട്ടി അശ്ശൂരിനെ നശിപ്പിക്കും;

നീനെവേയെ ശൂന്യവും മരുഭൂമിപോലെ വരണ്ടനിലവും ആക്കും.

14 അതിന്‍റെ നടുവിൽ ആട്ടിൻ കൂട്ടങ്ങളും നാനാജാതി മൃഗങ്ങളും കിടക്കും;

അതിന്‍റെ മകുടങ്ങളുടെ ഇടയിൽ വേഴാമ്പലും മുള്ളനും രാപാർക്കും;

കിളിവാതിൽക്കൽ പാട്ടു പാടുന്നതു കേട്ടോ!

ദേവദാരുപ്പണി പറിച്ചുകളഞ്ഞിരിക്കയാൽ ഉമ്മരപ്പടിക്കൽ ശൂന്യതയുണ്ടു.

15 ഞാനേയുള്ളു; ഞാനല്ലാതെ മറ്റാരുമില്ല എന്ന്

ഹൃദയത്തിൽ പറഞ്ഞ് നിർഭയം വസിച്ചിരുന്ന ഉല്ലസിതനഗരം ഇതുതന്നെ;

അത് ശൂന്യവും മൃഗങ്ങൾക്കു

പാർക്കുവാനുള്ള ഇടവും ആയിത്തീർന്നതെങ്ങനെ;

അതിനരികിലൂടെ പോകുന്നവർ

ചൂളമടിച്ച് പരിഹസിക്കുകയും

കൈ വീശുകയും ചെയ്യും.

Veja também

Publicidade
Sofonias
Ver todos os capítulos de Sofonias
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-