Publicidade

Jeremias 47

ഫെലിസ്ത്യരെക്കുറിച്ചുള്ള സന്ദേശം

1 ഫറവോൻ ഗസ്സയെ ആക്രമിച്ചു കീഴ്പ്പെടുത്തുന്നതിനുമുമ്പ് ഫെലിസ്ത്യരെക്കുറിച്ച് യിരെമ്യാപ്രവാചകനുണ്ടായ യഹോവയുടെ അരുളപ്പാട്:

2 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

"ഇതാ, വടക്കുനിന്ന് വെള്ളം പൊങ്ങുന്നു;

അവർ കവിഞ്ഞൊഴുകുന്ന ഒരു പ്രവാഹമായിത്തീരും.

അത് ദേശത്തിന്റെയും അതിലുള്ള എല്ലാറ്റിന്റെയും

നഗരത്തിന്റെയും അതിൽ വസിക്കുന്നവരുടെയുംമീതേ കവിഞ്ഞൊഴുകും.

മനുഷ്യർ നിലവിളിക്കും,

ദേശവാസികളൊക്കെയും വിലപിക്കും;

3 കുതിച്ചുപായുന്ന ആൺകുതിരകളുടെ കുളമ്പടിനാദവും

ശത്രുരഥങ്ങളുടെ ഘോഷവും

ചക്രങ്ങളുടെ ആരവവും കേൾക്കുമ്പോൾത്തന്നെ.

മാതാപിതാക്കളുടെ കൈകൾ കുഴഞ്ഞുതൂങ്ങും;

അവർ തങ്ങളുടെ മക്കളെ തിരിഞ്ഞുനോക്കുകയില്ല.

4 ഫെലിസ്ത്യരെ മുഴുവനായി നശിപ്പിക്കുന്നതിനും

സോരിൽനിന്നും സീദോനിൽനിന്നും

അവരുടെ എല്ലാ സഹായികളെയും

ഛേദിച്ചുകളയാനുമുള്ള ദിവസം വരുന്നതിനാൽതന്നെ.

കഫ്തോർ തീരങ്ങളിൽ ശേഷിച്ചിരിക്കുന്ന

ഫെലിസ്ത്യരെ യഹോവ നശിപ്പിക്കാൻ പോകുന്നു.

5 ഗസ്സാ വിലപിച്ചുകൊണ്ട് അവളുടെ തല ക്ഷൗരംചെയ്യും;

അസ്കലോൻ നിശ്ശബ്ദരായിത്തീരും.

താഴ്വരയിലെ ശേഷിപ്പേ,

എത്രവരെ നീ സ്വയം ക്ഷതമേൽപ്പിക്കും?

6 " ‘അയ്യോ, യഹോവയുടെ വാളേ,

നീ എത്രവരെ വിശ്രമമില്ലാതിരിക്കും?

നിന്റെ ഉറയിലേക്കു പിൻവാങ്ങുക

വെട്ടുന്നതു നിർത്തി വിശ്രമിക്കുക.’

7 അസ്കലോനെയും സമുദ്രതീരത്തെയും ആക്രമിക്കാൻ

യഹോവ അതിന് ആജ്ഞ കൊടുത്തിരിക്കെ,

അതിനായിട്ട് അവിടന്ന് കൽപ്പിച്ചിരിക്കെ,

അതിന് എങ്ങനെ അടങ്ങിയിരിക്കാൻ കഴിയും?"

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-18_10-32-54-