ഇയ്യോബ്
1 അപ്പോൾ ഇയ്യോബ് മറുപടി പറഞ്ഞു:
2 "അതേ, ഇതെല്ലാം സത്യമാണെന്ന് എനിക്കറിയാം;
എങ്ങനെയാണ് നശ്വരനായ മനുഷ്യൻ ദൈവമുമ്പാകെ നീതിമാനാകുന്നത്?
3 അവർ അവിടത്തോടു വാദത്തിനു തുനിയുകയാണെങ്കിൽ,
അവിടന്ന് ഉന്നയിക്കുന്ന കാര്യങ്ങളിൽ ആയിരത്തിൽ ഒന്നിനുപോലും മറുപടിനൽകാൻ അവർക്കു സാധ്യമല്ലല്ലോ.
4 അവിടത്തെ ജ്ഞാനം അപ്രമേയവും അവിടത്തെ ശക്തി അതുല്യവുമാണ്.
അവിടത്തോട് പ്രതിയോഗിയായിട്ട് ഹാനി ഭവിക്കാതെ പിൻവാങ്ങുന്നവർ ആരാണ്?