6 എന്നാൽ ക്രിസ്തുവോ വിശേഷതയേറിയ വാഗ്ദത്തങ്ങളിന്മേൽ സ്ഥാപിക്കപ്പെട്ട മികച്ച ഉടമ്പടിയുടെ മദ്ധ്യസ്ഥനാകയാൽ, അതിന്റെ വിശേഷതയ്ക്ക് ഒത്തവണ്ണം വിശേഷതയേറിയ ശുശ്രൂഷയും പ്രാപിച്ചിരിക്കുന്നു. 7 ഒന്നാമത്തെ നിയമം കുറവില്ലാത്തതായിരുന്നു എങ്കിൽ രണ്ടാമതൊന്നിനു വേണ്ടി ഇടം അന്വേഷിക്കയില്ലായിരുന്നു. 8 എന്നാൽ ദൈവം അവരുടെ കുറവുകളെ കണ്ടു അരുളിച്ചെയ്യുന്നത്:
"ഞാൻ യിസ്രായേൽ ഗൃഹത്തോടും യെഹൂദാഗൃഹത്തോടും
പുതിയൊരു നിയമം ചെയ്യുന്ന കാലം വരും
എന്നു കർത്താവിന്റെ അരുളപ്പാടു.
9 ഞാൻ അവരുടെ മുന്‍ തലമുറകളിലുള്ള പിതാക്കന്മാരെ
കൈയ്ക്ക് പിടിച്ച് മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാളിൽ
ഞാൻ അവരോട് ചെയ്ത നിയമംപോലെ അല്ല;
അവർ എന്റെ നിയമത്തിൽ നിലനിന്നില്ല;
ഞാൻ അവരെ ആദരിച്ചതുമില്ല
എന്നു കർത്താവിന്റെ അരുളപ്പാടു.
10 ഈ കാലം കഴിഞ്ഞശേഷം
ഞാൻ യിസ്രായേൽ ഗൃഹത്തോട് ചെയ്വാനിരിക്കുന്ന
നിയമം ഇങ്ങനെ ആകുന്നു:
ഞാൻ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി
അവരുടെ ഹൃദയങ്ങളിൽ എഴുതും;
ഞാൻ അവർക്ക് ദൈവമായും
അവർ എനിക്ക് ജനമായും ഇരിക്കും.
11 ഇനി അവരിൽ ആരും തന്റെ കൂട്ടുകാരനെയും
തന്റെ സഹോദരനെയും ദൈവത്തെ അറിയുക എന്നു പറഞ്ഞു പഠിപ്പിക്കേണ്ടതില്ല;
അവർ ആബാലവൃദ്ധം എല്ലാവരും
എന്നെ അറിയും.
12 ഞാൻ അവരുടെ അകൃത്യങ്ങളെക്കുറിച്ച് കരുണയുള്ളവൻ ആകും;
അവരുടെ പാപങ്ങളെ ഇനി ഓർക്കയുമില്ല
എന്നു കർത്താവിന്റെ അരുളപ്പാടു."
13 പുതിയത് എന്നു പറയുന്നതിനാൽ ആദ്യ ഉടമ്പടിയെ പഴയതാക്കിയിരിക്കുന്നു; എന്നാൽ പഴയതാകുന്നതും ജീർണ്ണിക്കുന്നതും എല്ലാം താമസിയാതെ ഇല്ലാതെയാകും.