14 യഹോവയുടെ മഹാദിവസം അടുത്തിരിക്കുന്നു;
അത് അതിവേഗം അടുത്ത് വരുന്നു;
കേട്ടോ യഹോവയുടെ ദിവസം!
വീരൻ അവിടെ കഠിനമായി നിലവിളിക്കുന്നു.
15 ആ ദിവസം ക്രോധദിവസം,
കഷ്ടവും സങ്കടവും ഉള്ള ദിവസം,
ശൂന്യതയും നാശവും ഉള്ള ദിവസം,
ഇരുട്ടും അന്ധകാരവും ഉള്ള ദിവസം,
മേഘവും മൂടലും ഉള്ള ദിവസം,
16 ഉറപ്പുള്ള പട്ടണങ്ങൾക്കും
ഉയരമുള്ള കൊത്തളങ്ങൾക്കും
വിരോധമായി കാഹളനാദവും ആരവവും
ഉള്ള ദിവസം തന്നെ.
17 മനുഷ്യർ കുരുടന്മാരെപ്പോലെ നടക്കുന്ന വിധം
ഞാൻ അവർക്ക് കഷ്ടത വരുത്തും;
അവർ യഹോവയോട് പാപം ചെയ്തുവല്ലോ;
അവരുടെ രക്തം പൊടിപോലെയും
അവരുടെ മാംസം കാഷ്ഠം പോലെയും ചൊരിയും.
18 യഹോവയുടെ ക്രോധദിവസത്തിൽ
അവരുടെ വെള്ളിക്കും പൊന്നിനും
അവരെ രക്ഷിക്കുവാൻ കഴിയുകയില്ല;
സർവ്വഭൂമിയും അവന്റെ ക്രോധത്തിന്റെ
തീക്ഷ്ണമായ അഗ്നിക്ക് ഇരയായ്തീരും;
സകലഭൂവാസികൾക്കും
അവൻ ശീഘ്രസംഹാരം വരുത്തും.