14 ഞാൻ ജനിച്ചദിവസം ശപിക്കപ്പെട്ടിരിക്കട്ടെ;
എന്‍റെ അമ്മ എന്നെ പ്രസവിച്ച ദിവസം അനുഗ്രഹിക്കപ്പെടാതിരിക്കട്ടെ.
15 ‘നിനക്കു ഒരു മകൻ ജനിച്ചിരിക്കുന്നു’
എന്നു എന്‍റെ അപ്പനോട് അറിയിച്ച്
അവനെ ഏറ്റവും സന്തോഷിപ്പിച്ച മനുഷ്യൻ ശപിക്കപ്പെട്ടവൻ.
16 എന്‍റെ അമ്മ എന്‍റെ ശവക്കുഴിയും,
അവളുടെ ഗർഭപാത്രം എല്ലായ്‌പ്പോഴും നിറഞ്ഞതും ആയിരിക്കേണ്ടതിന്,
17 ആ മനുഷ്യൻ എന്നെ ഉദരത്തിൽവച്ച് കൊന്നുകളയാതിരുന്നതുകൊണ്ട്
അവൻ, അനുതപിക്കാതെ യഹോവ ഉന്മൂലനാശം വരുത്തിയ
പട്ടണങ്ങളെപ്പോലെ ആയിത്തീരട്ടെ;
രാവിലെ അവൻ നിലവിളിയും
ഉച്ചസമയത്ത് പോർവിളിയും കേൾക്കുമാറാകട്ടെ.
18 കഷ്ടവും സങ്കടവും അനുഭവിച്ച് ജീവകാലം
ലജ്ജയിൽ കഴിച്ചുകൂട്ടേണ്ടതിന്
ഞാൻ ഉദരത്തിൽനിന്ന് പുറത്തുവന്നത് എന്തിന്?"