Publicidade

Oséias 6

മാനസാന്തരപ്പെടാത്ത യിസ്രായേൽ

1 വരുവിൻ നാം യഹോവയുടെ അടുക്കലേക്ക് മടങ്ങിചെല്ലുക.

അവിടുന്നു നമ്മെ കടിച്ചു കീറിയിരിക്കുന്നു;

എങ്കിലും അവിടുന്നു നമ്മെ സൗഖ്യമാക്കും;

അവിടുന്നു നമ്മെ അടിച്ചിരിക്കുന്നു;

എങ്കിലും അവിടുന്നു നമ്മുടെ മുറിവ് കെട്ടും.

2 രണ്ടു ദിവസം കഴിഞ്ഞ് അവിടുന്നു നമ്മെ ജീവിപ്പിക്കും;

മൂന്നാംദിവസം അവിടുന്നു നമ്മെ എഴുന്നേല്പിക്കും;

നാം അവിടുത്തെ മുമ്പാകെ ജീവിക്കുകയും ചെയ്യും.

3 നാം അറിഞ്ഞുകൊള്ളുക;

യഹോവയെ അറിയുവാൻ നാം ഉത്സാഹിക്കുക;

അവിടുത്തെ ഉദയം പ്രഭാതം പോലെ നിശ്ചയമുള്ളത്;

അവിടുന്ന് മഴപോലെ, ഭൂമിയെ നനയ്ക്കുന്ന പിൻമഴപോലെ തന്നെ, നമ്മുടെ അടുക്കൽ വരും.

4 എഫ്രയീമേ, ഞാൻ നിനക്കുവേണ്ടി എന്ത് ചെയ്യേണം?

യെഹൂദയേ, ഞാൻ നിനക്കുവേണ്ടി എന്ത് ചെയ്യേണം?

നിങ്ങളുടെ സ്നേഹം പ്രഭാതമേഘംപോലെയും

പുലർച്ചയിൽ നീങ്ങിപ്പോകുന്ന മഞ്ഞുപോലെയും ഇരിക്കുന്നു.

5 അതുകൊണ്ട് ഞാൻ പ്രവാചകന്മാർ മുഖാന്തരം അവരെ വെട്ടി,

എന്‍റെ വായിലെ വചനങ്ങളാൽ അവരെ കൊന്നുകളഞ്ഞു;

എന്‍റെ ന്യായം വെളിച്ചംപോലെ ഉദിക്കുന്നു.

6 യാഗമല്ല, കരുണ അത്രേ ഞാൻ ആഗ്രഹിക്കുന്നത്;

ഹോമയാഗങ്ങളെക്കാൾ ദൈവപരിജ്ഞാനത്തിൽ ഞാൻ പ്രസാദിക്കുന്നു.

7 എന്നാൽ അവർ ആദാമിനെപ്പോലെ നിയമം ലംഘിച്ചു;

അവിടെ അവർ എന്നോട് അവിശ്വസ്തത കാണിച്ചിരിക്കുന്നു.

8 ഗിലെയാദ് അകൃത്യം പ്രവർത്തിക്കുന്നവരുടെ പട്ടണം,

അത് രക്തംകൊണ്ട് മലിനമായിരിക്കുന്നു.

9 പതിയിരിക്കുന്ന കവർച്ചക്കാരെപ്പോലെ ഒരു കൂട്ടം പുരോഹിതന്മാർ

ശെഖേമിലേക്കുള്ള വഴിയിൽ കൊല ചെയ്യുന്നു;

അതേ, അവർ ദുഷ്കർമ്മം ചെയ്യുന്നു.

10 യിസ്രായേൽഗൃഹത്തിൽ ഞാൻ ഒരു ഭയങ്കരകാര്യം കണ്ടിരിക്കുന്നു;

അവിടെ എഫ്രയീം പരസംഗം ചെയ്തു;

യിസ്രായേൽ മലിനമായിരിക്കുന്നു.

11 യെഹൂദയേ, ഞാൻ എന്‍റെ ജനത്തിന്‍റെ സ്ഥിതി മാറ്റുമ്പോൾ,

നിനക്കും ഒരു കൊയ്ത്ത് വച്ചിരിക്കുന്നു.

Veja também

Publicidade
Oséias
Ver todos os capítulos de Oséias
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-16_06-50-08-