3 ‘ഞങ്ങൾ ഉപവസിച്ചിട്ട്,
അങ്ങു കാണാതിരിക്കുന്നതെന്ത്?’ അവർ ചോദിക്കുന്നു,
‘ഞങ്ങൾ ആത്മതപനം ചെയ്തിട്ട്
അങ്ങ് അറിയാത്തതെന്ത്?’
"ഇതാ, നിങ്ങളുടെ ഉപവാസദിവസത്തിൽ നിങ്ങളുടെ താത്പര്യങ്ങൾ തൃപ്തിപ്പെടുത്താൻ ശ്രമിക്കുകയും
നിങ്ങളുടെ എല്ലാ ജോലിക്കാരെയും ചൂഷണംചെയ്യുകയും ചെയ്യുന്നു.
4 നിങ്ങളുടെ ഉപവാസം അവസാനിക്കുന്നത്, കലഹവും വാഗ്വാദവും
ക്രൂരമുഷ്ടികൊണ്ടുള്ള ഇടിയുംകൊണ്ടാണ്.
ഇങ്ങനെയുള്ളതാണ് നിങ്ങളുടെ ഉപവാസമെങ്കിൽ
നിങ്ങളുടെ പ്രാർഥന സ്വർഗത്തിൽ എത്തുമെന്നു പ്രതീക്ഷിക്കുകയേ വേണ്ട.
5 ഇത്തരമൊരു ഉപവാസമാണോ ഞാൻ തെരഞ്ഞെടുത്തത്?
ജനം അനുതാപത്തിന്റെ ചടങ്ങുകൾമാത്രം നടത്തുന്ന ദിവസമോ ഉപവാസം?
ഒരു ഞാങ്ങണച്ചെടിപോലെ തല കുനിച്ച്
ചാക്കുശീലയും ചാരവും വിതറി കിടക്കുകമാത്രമോ?
ഇതിനെയോ നിങ്ങൾ ഉപവാസമെന്നും
യഹോവയ്ക്കു സ്വീകാര്യമായ ദിവസമെന്നും പറയുന്നത്?
6 "അല്ല, ഇത്തരമൊരു ഉപവാസമാണ് ഞാൻ ആഗ്രഹിക്കുന്നത്—
അനീതിയുടെ ചങ്ങലകൾ അഴിച്ചുകളയുക,
നുകത്തിന്റെ ബന്ധനപാശങ്ങൾ അഴിക്കുക,
പീഡിതരെ സ്വതന്ത്രരായി വിട്ടയയ്ക്കുക,
എല്ലാ നുകവും തകർത്തുകളയുക,