23 സകലജാഗ്രതയോടുംകൂടെ നിന്റെ ഹൃദയത്തെ കാത്തുകൊൾക;
ജീവന്റെ ഉത്ഭവം അതിൽനിന്നല്ലോ ആകുന്നതു.
24 വായുടെ വക്രത നിങ്കൽനിന്നു നീക്കിക്കളക;
അധരങ്ങളുടെ വികടം നിങ്കൽനിന്നകറ്റുക.
25 നിന്റെ കണ്ണു നേരെ നോക്കട്ടെ;
നിന്റെ കണ്ണിമ ചൊവ്വെ മുമ്പോട്ടു മിഴിക്കട്ടെ.
26 നിന്റെ കാലുകളുടെ പാതയെ നിരപ്പാക്കുക;
നിന്റെ വഴികളെല്ലാം സ്ഥിരമായിരിക്കട്ടെ.
27 ഇടത്തോട്ടോ വലത്തോട്ടോ തിരിയരുതു;
നിന്റെ കാലിനെ ദോഷം വിട്ടകലുമാറാക്കുക.