8 നിന്റെ വഴിയെ അവളോടു അകറ്റുക;
അവളുടെ വീട്ടിന്റെ വാതിലോടു അടുക്കരുതു.
9 നിന്റെ യൗവനശക്തി അന്യന്മാർക്കും
നിന്റെ ആണ്ടുകൾ ക്രൂരന്നും കൊടുക്കരുതു.
10 കണ്ടവർ നിന്റെ സമ്പത്തു തിന്നുകളയരുതു;
നിന്റെ പ്രയത്നഫലം വല്ലവന്റെയും വീട്ടിൽ ആയ്പോകരുതു.
11 നിന്റെ മാംസവും ദേഹവും ക്ഷയിച്ചിട്ടു
നീ ഒടുവിൽ നെടുവീർപ്പിട്ടുകൊണ്ടു:
12 അയ്യോ! ഞാൻ പ്രബോധനം വെറുക്കയും
എന്റെ ഹൃദയം ശാസനയെ നിരസിക്കയും ചെയ്തുവല്ലോ.
13 എന്റെ ഉപദേഷ്ടാക്കന്മാരുടെ വാക്കു ഞാൻ അനുസരിച്ചില്ല;
എന്നെ പ്രബോധിപ്പിച്ചവർക്കു ഞാൻ ചെവികൊടുത്തില്ല.
14 സഭയുടെയും സംഘത്തിന്റെയും മദ്ധ്യേ ഞാൻ ഏകദേശം സകലദോഷത്തിലും അകപ്പെട്ടുപോയല്ലോ
എന്നിങ്ങനെ പറവാൻ സംഗതിവരരുതു.