8 നിന്റെ വഴി അവളിൽ നിന്ന് അകറ്റുക;
അവളുടെ വീടിന്റെ വാതിലിനോട് അടുക്കരുത്.
9 നിന്റെ യൗവനശക്തി അന്യന്മാർക്കും
നിന്റെ ആണ്ടുകൾ ക്രൂരനും കൊടുക്കരുത്.
10 അന്യർ നിന്റെ സമ്പത്ത് തിന്നുകളയരുത്;
നിന്റെ പ്രയത്നഫലം അന്യരുടെ വീട്ടിലേക്ക് പോകുകയുമരുത്.
11 നിന്റെ മാംസവും ദേഹവും ക്ഷയിച്ചിട്ട്
നീ ഒടുവിൽ നെടുവീർപ്പിട്ടുകൊണ്ട്:
12 "അയ്യോ! ഞാൻ പ്രബോധനം വെറുക്കുകയും
എന്റെ ഹൃദയം ശാസന നിരസിക്കുകയും ചെയ്തുവല്ലോ!
13 എന്റെ ഉപദേഷ്ടാക്കന്മാരുടെ വാക്ക് ഞാൻ അനുസരിച്ചില്ല;
എന്നെ പ്രബോധിപ്പിച്ചവർക്ക് ഞാൻ ചെവികൊടുത്തില്ല.
14 സഭയുടെയും സംഘത്തിന്റെയും മദ്ധ്യത്തിൽ ഞാൻ ഏകദേശം സകലദോഷത്തിലും അകപ്പെട്ടുപോയല്ലോ"
എന്നിങ്ങനെ പറയുവാൻ സംഗതിവരരുത്.