Publicidade

Jó 14

1 സ്ത്രീ പ്രസവിച്ച മനുഷ്യൻ അല്പായുസ്സുള്ളവനും

കഷ്ടസമ്പൂർണ്ണനും ആകുന്നു.

2 അവൻ പൂപോലെ വിടർന്നു പൊഴിഞ്ഞുപോകുന്നു;

നിലനില്ക്കാതെ നിഴൽപോലെ ഓടിപ്പോകുന്നു.

3 അവന്റെ നേരെയോ തൃക്കണ്ണു മിഴിക്കുന്നതു?

എന്നെയോ നീ ന്യായവിസ്താരത്തിലേക്കു വരുത്തുന്നതു?

4 അശുദ്ധനിൽനിന്നു ജനിച്ച വിശുദ്ധൻ ഉണ്ടോ? ഒരുത്തനുമില്ല.

5 അവന്റെ ജീവകാലത്തിന്നു അവധി ഉണ്ടല്ലോ;

അവന്റെ മാസങ്ങളുടെ എണ്ണം നിന്റെ പക്കൽ;

അവന്നു ലംഘിച്ചുകൂടാത്ത അതിർ നീ വെച്ചിരിക്കുന്നു

6 അവൻ ഒരു കൂലിക്കാരനെപ്പോലെ വിശ്രമിച്ചു

തന്റെ ദിവസത്തിൽ തൃപ്തിപ്പെടേണ്ടതിന്നു

നിന്റെ നോട്ടം അവങ്കൽനിന്നു മാറ്റിക്കൊള്ളേണമേ.

7 ഒരു വൃക്ഷമായിരുന്നാൽ പ്രത്യാശയുണ്ടു;

അതിനെ വെട്ടിയാൽ പിന്നെയും പൊട്ടി കിളുർക്കും;

അതു ഇളങ്കൊമ്പുകൾ വിടാതിരിക്കയില്ല.

8 അതിന്റെ വേർ നിലത്തു പഴകിയാലും

അതിന്റെ കുറ്റി മണ്ണിൽ കെട്ടുപോയാലും

9 വെള്ളത്തിന്റെ ഗന്ധംകൊണ്ടു അതു കിളുർക്കും

ഒരു തൈപോലെ തളിർ വിടും.

10 പുരുഷനോ മരിച്ചാൽ ദ്രവിച്ചുപോകുന്നു;

മനുഷ്യൻ പ്രാണനെ വിട്ടാൽ പിന്നെ അവൻ എവിടെ?

11 സമുദ്രത്തിലെ വെള്ളം പോയ്പോകുമ്പോലെയും

ആറു വറ്റി ഉണങ്ങിപ്പോകുമ്പോലെയും

12 മനുഷ്യൻ കിടന്നിട്ടു എഴുന്നേല്ക്കുന്നില്ല;

ആകാശം ഇല്ലാതെയാകുംവരെ അവർ ഉണരുന്നില്ല;

ഉറക്കത്തിൽനിന്നു ജാഗരിക്കുന്നതുമില്ല;

13 നീ എന്നെ പാതാളത്തിൽ മറെച്ചുവെക്കയും

നിന്റെ കോപം കഴിയുവോളം എന്നെ ഒളിപ്പിക്കയും

എനിക്കു ഒരവധി നിശ്ചയിച്ചു എന്നെ

ഓർക്കുകയും ചെയ്തുവെങ്കിൽ കൊള്ളായിരുന്നു.

14 മനുഷ്യൻ മരിച്ചാൽ വീണ്ടും ജീവിക്കുമോ?

എന്നാൽ എനിക്കു മാറ്റം വരുവോളം

എന്റെ യുദ്ധകാലമൊക്കെയും കാത്തിരിക്കാമായിരുന്നു.

15 നീ വിളിക്കും; ഞാൻ നിന്നോടു ഉത്തരം പറയും;

നിന്റെ കൈവേലയോടു നിനക്കു താല്പര്യമുണ്ടാകും.

16 ഇപ്പോഴോ നീ എന്റെ കാലടികളെ എണ്ണുന്നു;

എന്റെ പാപത്തിന്മേൽ നീ ദൃഷ്ടിവെക്കുന്നില്ലയോ?

17 എന്റെ അതിക്രമം ഒരു സഞ്ചിയിലാക്കി മുദ്രയിട്ടിരിക്കുന്നു;

എന്റെ അകൃത്യം നീ കെട്ടി പറ്റിച്ചിരിക്കുന്നു.

18 മലപോലും വീണു പൊടിയുന്നു;

പാറയും സ്ഥലം വിട്ടു മാറിപ്പോകുന്നു.

19 വെള്ളം കല്ലുകളെ തേയുമാറാക്കുന്നതും

അതിന്റെ പ്രവാഹം നിലത്തെ പൊടിയെ ഒഴുക്കിക്കളയുന്നതുംപോലെ

നീ മനുഷ്യന്റെ പ്രത്യാശയെ നശിപ്പിക്കുന്നു.

20 നീ എപ്പോഴും അവനെ ആക്രമിച്ചിട്ടു അവൻ കടന്നുപോകുന്നു;

നീ അവന്റെ മുഖം വിരൂപമാക്കി അവനെ അയച്ചുകളയുന്നു.

21 അവന്റെ പുത്രന്മാർക്കു ബഹുമാനം ലഭിക്കുന്നതു അവൻ അറിയുന്നില്ല;

അവർക്കു താഴ്ച ഭവിക്കുന്നതു അവൻ ഗ്രഹിക്കുന്നതുമില്ല.

22 തന്നേപ്പറ്റി മാത്രം അവന്റെ ദേഹം വേദനപ്പെടുന്നു;

തന്നേക്കുറിച്ചത്രേ അവന്റെ ഉള്ളം ദുഃഖിക്കുന്നു.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-