Publicidade

Jó 28

12 എന്നാൽ ജ്ഞാനം എവിടെ കണ്ടുകിട്ടും?

വിവേകത്തിന്റെ ഉത്ഭവസ്ഥാനം എവിടെ?

13 അതിന്റെ വില മനുഷ്യൻ അറിയുന്നില്ല;

ജീവനുള്ളവരുടെ ദേശത്തു അതിനെ കണ്ടെത്തുന്നില്ല.

14 അതു എന്നിൽ ഇല്ല എന്നു ആഴി പറയുന്നു;

അതു എന്റെ പക്കൽ ഇല്ല എന്നു സമുദ്രവും പറയുന്നു.

15 തങ്കം കൊടുത്താൽ അതു കിട്ടുന്നതല്ല;

അതിന്റെ വിലയായി വെള്ളി തൂക്കിക്കൊടുക്കാറുമില്ല.

16 ഓഫീർപൊന്നോ വിലയേറിയ ഗോമേദകമോ

നീലരത്നമോ ഒന്നും അതിന്നു ഈടാകുന്നതല്ല;

17 സ്വർണ്ണവും സ്ഫടികവും അതിനോടു ഒക്കുന്നില്ല;

തങ്കം കൊണ്ടുള്ള പണ്ടങ്ങൾക്കു അതിനെ മാറിക്കൊടുപ്പാറില്ല.

18 പവിഴത്തിന്റെയും പളുങ്കിന്റെയും പേർ മിണ്ടുകേ വേണ്ടാ;

ജ്ഞാനത്തിന്റെ വില മുത്തുകളിലും കവിഞ്ഞതല്ലോ.

19 കൂശിലെ പുഷ്പരാഗം അതിനോടു ഒക്കുന്നില്ല;

തങ്കംകൊണ്ടു അതിന്റെ വില മതിക്കാകുന്നതുമല്ല.

20 പിന്നെ ജ്ഞാനം എവിടെനിന്നു വരുന്നു?

വിവേകത്തിന്റെ ഉത്ഭവസ്ഥാനം എവിടെ?

21 അതു സകലജീവികളുടെയും കണ്ണുകൾക്കു മറഞ്ഞിരിക്കുന്നു;

ആകാശത്തിലെ പക്ഷികൾക്കു അതു ഗുപ്തമായിരിക്കുന്നു.

22 ഞങ്ങളുടെ ചെവികൊണ്ടു അതിന്റെ കേൾവി കേട്ടിട്ടുണ്ടു

എന്നു നരകവും മരണവും പറയുന്നു.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-22_10-02-25-