6 ഞാൻ വടക്കിനോട്: ‘തരിക’ എന്നും
തെക്കിനോട്: ‘തടുത്തുവയ്ക്കരുത്’ എന്നും കല്പിക്കും;
ദൂരത്തുനിന്ന് എന്റെ പുത്രന്മാരെയും
ഭൂമിയുടെ അറ്റത്തുനിന്ന് എന്റെ പുത്രിമാരെയും
7 എന്റെ നാമത്തിൽ വിളിച്ചും
എന്റെ മഹത്ത്വത്തിനായി സൃഷ്ടിച്ചു
നിർമ്മിച്ചു ഉണ്ടാക്കിയും ഇരിക്കുന്ന ഏവരെയും
കൊണ്ടുവരുക എന്നു ഞാൻ കല്പിക്കും."