15 ഉന്നതനും ഉയർന്നിരിക്കുന്നവനും ശാശ്വതവാസിയും
പരിശുദ്ധൻ എന്നു നാമമുള്ളവനുമായവൻ ഇപ്രകാരം അരുളിച്ചെയ്യുന്നു:
"ഞാൻ ഉന്നതനും പരിശുദ്ധനുമായി വസിക്കുന്നു;
താഴ്മയുള്ളവരുടെ മനസ്സിനും മനസ്താപമുള്ളവരുടെ ഹൃദയത്തിനും
ചൈതന്യം വരുത്തുവാൻ മനസ്താപവും
മനോവിനയവുമുള്ളവരോടു കൂടെയും വസിക്കുന്നു.