1 യഹോവയെ സ്തുതിപ്പിൻ;
യഹോവെക്കു പുതിയോരു പാട്ടും
ഭക്തന്മാരുടെ സഭയിൽ അവന്റെ സ്തുതിയും പാടുവിൻ.
3 അവർ നൃത്തം ചെയ്തുകൊണ്ടു അവന്റെ നാമത്തെ സ്തുതിക്കട്ടെ;
തപ്പിനോടും കിന്നരത്തോടും കൂടെ അവന്നു കീർത്തനം ചെയ്യട്ടെ.
4 യഹോവ തന്റെ ജനത്തിൽ പ്രസാദിക്കുന്നു;
താഴ്മയുള്ളവരെ അവൻ രക്ഷകൊണ്ടു അലങ്കരിക്കും.
5 ഭക്തന്മാർ മഹത്വത്തിൽ ആനന്ദിക്കട്ടെ;
അവർ തങ്ങളുടെ ശയ്യകളിൽ ഘോഷിച്ചുല്ലസിക്കട്ടെ.