1 വരുവിൻ, നാം യഹോവെക്കു ഉല്ലസിച്ചു ഘോഷിക്ക;
നമ്മുടെ രക്ഷയുടെ പാറെക്കു ആർപ്പിടുക.
2 നാം സ്തോത്രത്തോടെ അവന്റെ സന്നിധിയിൽ ചെല്ലുക;
സങ്കീർത്തനങ്ങളോടെ അവന്നു ഘോഷിക്ക.
3 യഹോവ മഹാദൈവമല്ലോ;
അവൻ സകലദേവന്മാർക്കും മീതെ മഹാരാജാവു തന്നേ.
4 ഭൂമിയുടെ അധോഭാഗങ്ങൾ അവന്റെ കയ്യിൽ ആകുന്നു;
പർവ്വതങ്ങളുടെ ശിഖരങ്ങളും അവന്നുള്ളവ.
5 സമുദ്രം അവന്നുള്ളതു; അവൻ അതിനെ ഉണ്ടാക്കി;
കരയെയും അവന്റെ കൈകൾ മനെഞ്ഞിരിക്കുന്നു.
6 വരുവിൻ, നാം വണങ്ങി നമസ്കരിക്ക;
നമ്മെ നിർമ്മിച്ച യഹോവയുടെ മുമ്പിൽ മുട്ടുകുത്തുക.