Publicidade

Salmos 132

ദൈവത്തിന്‍റെ നിത്യ വാസസ്ഥലം
ആരോഹണഗീതം.

1 യഹോവേ, ദാവീദിനെയും

അവന്‍റെ സകലകഷ്ടതയെയും ഓർക്കേണമേ.

2 അവൻ യഹോവയോടു സത്യംചെയ്ത്

യാക്കോബിന്‍റെ വല്ലഭന് നേർന്നത് എന്തെന്നാൽ:

3 "യഹോവയ്ക്ക് ഒരു സ്ഥലം,

യാക്കോബിന്‍റെ സര്‍വ്വശക്തനായ ദൈവത്തിനു ഒരു നിവാസം കണ്ടെത്തുംവരെ

4 ഞാൻ എന്‍റെ കൂടാര വീട്ടിൽ കടക്കുകയില്ല;

എന്‍റെ ശയ്യമേൽ കയറി കിടക്കുകയുമില്ല.

5 ഞാൻ എന്‍റെ കണ്ണിന് ഉറക്കവും

എന്‍റെ കൺപോളയ്ക്ക് മയക്കവും കൊടുക്കുകയില്ല."

6 നാം എഫ്രാത്തയിൽ അതിനെക്കുറിച്ച് കേട്ടു

വനപ്രദേശത്ത് അത് കണ്ടെത്തിയല്ലോ.

7 നാം ദൈവത്തിന്‍റെ തിരുനിവാസത്തിലേക്കു ചെന്നു

അവിടുത്തെ പാദപീഠത്തിൽ നമസ്കരിക്കുക.

8 യഹോവേ, അങ്ങേയുടെ ബലത്തിന്‍റെ പെട്ടകവുമായി

അങ്ങേയുടെ വിശ്രാമത്തിലേക്ക് എഴുന്നള്ളേണമേ.

9 അങ്ങേയുടെ പുരോഹിതന്മാർ നീതി ധരിക്കുകയും

അങ്ങേയുടെ ഭക്തന്മാർ ഘോഷിച്ചുല്ലസിക്കുകയും ചെയ്യട്ടെ.

10 അങ്ങേയുടെ ദാസനായ ദാവീദിനെ ഓർത്തു

അങ്ങേയുടെ അഭിഷിക്തന്‍റെ മുഖത്തെ തിരസ്ക്കരിക്കരുതേ.

11 "ഞാൻ നിന്‍റെ ഉദരഫലത്തെ

നിന്‍റെ സിംഹാസനത്തിൽ ഇരുത്തും;

12 നിന്‍റെ മക്കൾ എന്‍റെ നിയമവും

ഞാൻ അവർക്ക് ഉപദേശിച്ച സാക്ഷ്യവും പ്രമാണിക്കുമെങ്കിൽ

അവരുടെ മക്കളും എന്നേക്കും നിന്‍റെ സിംഹാസനത്തിൽ ഇരിക്കും" എന്നു

യഹോവ ദാവീദിനോട് ആണയിട്ട് സത്യം; കർത്താവ് അതിൽനിന്ന് മാറുകയില്ല.

13 യഹോവ സീയോനെ തിരഞ്ഞെടുക്കുകയും

അതിനെ തന്‍റെ വാസസ്ഥലമായി ഇച്ഛിക്കുകയും ചെയ്തു.

14 "അത് എന്നേക്കും എന്‍റെ വിശ്രാമം ആകുന്നു;

ഞാൻ അതിനെ ഇച്ഛിച്ചിരിക്കുകയാൽ ഞാൻ അവിടെ വസിക്കും;

15 അതിലെ ആഹാരം ഞാൻ സമൃദ്ധിയായി അനുഗ്രഹിക്കും;

അതിലെ ദരിദ്രന്മാർക്ക് അപ്പംകൊണ്ട് തൃപ്തി വരുത്തും.

16 അതിലെ പുരോഹിതന്മാരെ രക്ഷ ധരിപ്പിക്കും;

അതിലെ ഭക്തന്മാർ ഘോഷിച്ചുല്ലസിക്കും.

17 അവിടെ ഞാൻ ദാവീദിന് ഒരു കൊമ്പ് മുളപ്പിക്കും;

എന്‍റെ അഭിഷിക്തന് ഒരു ദീപം ഒരുക്കിയിട്ടുമുണ്ട്.

18 ഞാൻ അവന്‍റെ ശത്രുക്കളെ ലജ്ജ ധരിപ്പിക്കും;

അവന്‍റെ തലയിലോ കിരീടം ശോഭിക്കും."

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-16_06-50-08-