പ്രതികൂല സാഹചര്യങ്ങളിൽ ദൈവത്തിൽ ആശ്രയിക്കുക
ദാവീദ് തന്റെ മകനായ അബ്ശാലോമിന്റെ മുൻപിൽനിന്ന് ഓടിപ്പോയപ്പോൾ പാടിയ ഒരു സങ്കീർത്തനം.
1 യഹോവേ, എന്റെ വൈരികൾ എത്ര പെരുകിയിരിക്കുന്നു!
എന്നോട് എതിർക്കുന്നവർ അനേകം പേർ ആകുന്നു.
2 "അവന് ദൈവത്തിങ്കൽ നിന്ന് സഹായമില്ല" എന്നു
എന്നെക്കുറിച്ച് പലരും പറയുന്നു. സേലാ
3 യഹോവേ, അവിടുന്ന് എനിക്ക് ചുറ്റും പരിചയും
എന്റെ മഹത്വവും എന്റെ തല ഉയർത്തുന്നവനും ആകുന്നു.
4 ഞാൻ യഹോവയോട് ഉച്ചത്തിൽ നിലവിളിക്കുന്നു;
അവിടുന്ന് തന്റെ വിശുദ്ധപർവ്വതത്തിൽനിന്ന് ഉത്തരം അരുളുകയും ചെയ്യുന്നു. സേലാ.
5 ഞാൻ കിടന്നുറങ്ങി;
യഹോവ എന്നെ താങ്ങുകയാൽ ഉണർന്നുമിരിക്കുന്നു.
6 എനിക്കു വിരോധമായി ചുറ്റും പാളയമിറങ്ങിയിരിക്കുന്ന
ആയിരം ആയിരം ജനങ്ങളെ ഞാൻ ഭയപ്പെടുകയില്ല.