നീതിമാന്മാരുടെ രക്ഷകനായ ദൈവം
ദാവീദ് അബീമേലെക്കിന്റെ മുൻപിൽ വച്ചു ബുദ്ധിഭ്രമം നടിക്കുകയും അവിടെനിന്ന് അവനെ പുറത്താക്കുകയും ചെയ്തപ്പോൾ പാടിയ ഒരു സങ്കീർത്തനം.
1 ഞാൻ യഹോവയെ എല്ലാകാലത്തും വാഴ്ത്തും;
അവിടുത്തെ സ്തുതി എപ്പോഴും എന്റെ അധരങ്ങളിൽ ഉണ്ടായിരിക്കും.
2 എന്റെ ഹൃദയം യഹോവയിൽ പ്രശംസിക്കുന്നു;
താഴ്മയുള്ളവർ അത് കേട്ടു സന്തോഷിക്കും.
3 എന്നോടൊപ്പം യഹോവയുടെ മഹത്വത്തെ ഘോഷിക്കുവിൻ;
നാം ഒന്നിച്ച് അവിടുത്തെ നാമത്തെ സ്തുതിക്കുക.